ml.news
65

ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്തുമസ് ആശംസകൾ: ദേഷ്യം, ഭീഷണി, തർക്കം

ഡിസംബർ 21-ന് ഫ്രാൻസിസ് മാർപാപ്പ ക്ലെമന്റൈൻ ഹാളിൽ വെച്ച് തന്റെ ക്യൂരിയയെ ക്രിസ്തുമസ് ആശംസകൾക്കായി അഭിവാദ്യം ചെയ്യുകയുണ്ടായി.

വളരെയധികം പരസ്യപ്പെടുത്തുകയും ഇതുവരെ ഫലമണിയിക്കാൻ സാധിക്കാത്തതുമായ "ക്യൂരിയ നവീകരണത്തെക്കുറിച്ച്" ഫ്രാൻസിസ് മാർപാപ്പ ഒരു സ്വയം-വിധിക്ക് ശ്രമിക്കുകയുണ്ടായി: "റോമിൽ നവീകരണങ്ങൾ വരുത്തുന്നത് സ്ഫിങ്സിനെ ടൂത്ത്ബ്രഷ് കൊണ്ട് വൃത്തിയാക്കുന്നത് പോലെയാണ്".

ശേഷം, "അസന്തുലിതവും അവഹേളിക്കപ്പെട്ടതുമായ ഗൂഢാലോചനകളുള്ള മനസ്സുകളും രഹസ്യസംഘങ്ങളും, യഥാർത്ഥത്തിൽ കാൻസറിനെയാണ് പ്രതിനിധീകരിക്കുന്നത്" എന്ന മുന്നറിയിപ്പ് അദ്ദേഹം ക്യൂരിയക്ക് നൽകുന്നു. എന്നാൽ ഫ്രാൻസിസ് മാർപാപ്പ സ്വായം ഒരു ചെറിയ മായിക വൃത്തത്തിന്റെ പാപ്പയായിട്ടാണ് പ്രതിനിധാനം ചെയ്യുന്നതെന്നും മറ്റാളുകളെ സംശയത്തോടെ നിരീക്ഷിക്കുകയാണെന്നുമുള്ള വസ്തുത അദ്ദേഹം വിസ്മരിക്കുന്നു.

ഫ്രാൻസിസ് മാർപാപ്പ അവഹേളിച്ച ഈ ആളുകൾ, "തങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ വഞ്ചിച്ചവരാണ്". "നവീകരണത്തെക്കുറിച്ചുള്ള" ചുമതല മനസ്സിലാക്കാൻ പരാജയപ്പെട്ടതിനും "ആഗ്രഹങ്ങളും ആത്മപ്രശംസയും വഴി കലുഷിതമായതിനും" അവർക്കെതിരെ അദ്ദേഹം കുറ്റമാരോപിക്കുന്നു.

നേരിയതോതിൽ മറച്ചുവെച്ച പരോക്ഷസൂചനകളിലൂടെ അദ്ദേഹം തുടരുന്നു, "അവർ പതുക്കെ തിരസ്കരിക്കപ്പെടുമ്പോൾ [കർദ്ദിനാൾ സാറ], തങ്ങളെത്തന്നെ വ്യവസ്ഥിതിയുടെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നു [കർദ്ദിനാൾ മുള്ളർ, കർദ്ദിനാൾ ബർക്ക്] , 'അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്ന പാപ്പയുടെ', 'യാഥാസ്ഥിതികരുടെ'... mea culpa (എന്റെ പിഴ) ഉരുവിടുന്നതിന് പകരം".

കത്തോലിക്കാപ്രബോധനം പ്രഖ്യാപിക്കുന്നവർക്കെതിരെ, ഇതവരുടെ ജീവിതചര്യയെ നശിപ്പിക്കുമെന്ന വസ്തുത മാറ്റിനിർത്തിയാൽ, ഫ്രാൻസിസ് മാർപാപ്പ എത്രമാത്രം രോഷാകുലനാണെന്ന് ഇത് വ്യക്തമാക്കുന്നു.

തന്റെ പുരോഗമനനിലപാടുകളോട് ഒത്തുപോവാതെ ക്യൂരിയയിൽ "ഇപ്പോഴും പ്രവർത്തിക്കുന്നവർക്കെതിരെ" അദ്ദേഹം ഭീക്ഷണി മുഴക്കുകയും ചെയ്യുന്നു. "ലോകത്തുള്ള എല്ലാ സമയവും" അവർക്ക് "ശരിയായ പാതയിലേക്ക് മാറാൻ" നൽകിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സന്ദേശം വ്യക്തമാണ്: പുരോഗമനചിന്താഗതികളോട് ഒത്തുപോവാത്തവർ പുറത്താകും.

അർജന്റീനിയൻ ഈശോസഭാവൈദികരുടെ പ്രൊവിൻഷ്യാൾ പദവിയിൽ പുറത്താകാൻ ഇടയാക്കിയ അതേ കാരണങ്ങളുമായി ബെർഗോഗ്ലിയോ മാർപാപ്പയായി തുടരുകയാണ്: തന്റെ സഹപ്രവർത്തകരെ തീർത്തും ആശയക്കുഴപ്പത്തിലാക്കുന്ന വിഭാഗീയ നേതൃത്വം.

#newsNjjvclmbvz